വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനാണ് ശ്രമം. ഫ്രീമാൻ്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ ഈ നിയമം നടപ്പിലാക്കിയേക്കും.
ചെറുജീവികളെ പൂച്ചകളിൽ നിന്ന് സംരക്ഷിക്കുന്നതിനും, പൂച്ചകളെ കാർ ഇടിക്കുന്നതിൽ നിന്നും മറ്റ് പൂച്ചകളുമായി അടികൂടുന്നതിൽ നിന്നും സംരക്ഷിക്കാനും വേണ്ടിയാണ് ഇങ്ങനൊരു നിയമം കൊണ്ടുവരുന്നതെന്ന് കൗൺസിലർ എഡിൻ ലാംഗ് പറഞ്ഞു.
പൂച്ചകളെ വീട്ടിൽ തന്നെ നിർത്തണമെന്ന് കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു. വളർത്തുപൂച്ചകൾ കറങ്ങിനടക്കുന്നത് അവരുടെ ആയുസ് ചുരുക്കുമെന്നാണ് ശാസ്ത്രം പറയുന്നതെന്നും, ഇങ്ങനെ കറങ്ങിനടക്കുന്ന പൂച്ചകൾ 30 ശതമാനത്തിലധികം ചെറു ജീവികളെ കൊല്ലുന്നുവെന്നും കൗൺസിൽ പറഞ്ഞു. ആറ് ആഴ്ചകൾക്കുള്ളിൽ നിയമം നിലവിൽ വരുമെന്നാണ് സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക