തൃശ്ശൂർ നഗരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് നവജാത ശിശുവിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം കാനാനിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. പീച്ചിയിൽ നിന്ന് ഏനമാവിലേക്ക് ഒഴുകുന്ന കനാലാണിത്.
എന്നാൽ കനാലിലെ ഒഴുക്ക് കുറവായിരുന്നു. തൃശൂരിലെ തന്നെ ഒരു വസ്ത്രവ്യാപാരശാലയുടെ കവറിലായിരുന്നു മൃതദേഹം. മ്യതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
തൃശ്ശൂർ വെസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക