ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 പേരെ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ചീഫ് വിപ്പിന്റെ പേർസണൽ സ്റ്റാഫിൽ ഡ്രൈവറും പേഴ്സണൽ അസിസ്റ്റൻ്റും അടക്കം 7 പേരെ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു.
ഇതുകൂടാതെയാണ് ഇപ്പോൾ 17 പേരെ കൂടി ഉൾപ്പെടുത്തി പുതിയ ഉത്തരവിറക്കിയത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ 4 പേർ സർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തിവരാണ്.
ചീഫ് വിപ്പ് പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങൾക്കിടെയാണ് പേർസണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം സർക്കാർ കൂട്ടിയിരിക്കുന്നത്. എൻ ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിന് ശമ്പള ഇനത്തിൽ ചെലവ് പ്രതിവർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക