പാലക്കാട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തില്‍ വത്സന് തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍.
കേരളത്തെ ആഭ്യന്തര യുദ്ധത്താല്‍ തകര്‍ന്ന സിറിയ പോലെയോ അഫ്ഗാനിസ്ഥാന് പോലെയോ ആക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വത്സന് തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാര്‍ഗറ്റ് ചെയ്ത് തീര്‍ത്തു കളയാം എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ധാരണയെങ്കില്‍ അതൊന്നും അനുവദിച്ചു തരാന്‍ പോകുന്നില്ല. സി.പി.ഐ.എം കൊലക്കത്തിക്കു മുന്നില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലൂടെ നിര്‍ഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സന് തില്ലങ്കേരിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയര്‍ത്തി പിടിച്ച് ഈ മണ്ണില്‍ നടക്കുന്നത്. ഈ നാടിനെ ആഭ്യന്തര യുദ്ധത്താല്‍ തകര്‍ന്ന സിറിയ പോലെയോ അഫ്ഗാനിസ്ഥാന് പോലെയോ ആക്കരുത്. ആക്കാന്‍ അനുവദിക്കില്ല. ഈ നാടിനെ തകര്‍ക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമമെങ്കില്‍ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം,’ സന്ദീപ് വാര്യര്‍ പറഞ്ഞു.
കെ.എസ്. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന് തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ ഉന്നയിച്ചിരുന്നു. സംഭവ ദിവസം ആലപ്പുഴയിലെത്തിയ വത്സന് തില്ലങ്കേരി കൊല ആസൂത്രണം ചെയ്തെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക