നിയമന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും കോടതിയിൽ. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിലാണ് സർവകലാശാലയ്ക്കെതിരെ ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ചട്ടവിരുദ്ധമായ നിയമനമാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നടത്തിയതെന്നും സിൻഡിക്കേറ്റിന്റെ നടപടി സര്‍വകലാശാല നിയമനത്തിന് എതിരാണെന്നും ഗവർണർ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് രാത്രിയോടെ ഗവർണർ ബെംഗളൂരുവിലേയ്ക്ക് പോകുമെന്നും അതിനു മുൻപായി ഗവർണറെ അനുനയിപ്പിക്കുവാനുള്ള നീക്കങ്ങൾ നടത്തുവാനുമാണ് സർക്കാർ നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഗവർണർ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമന വിവാദത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക