ലുധിയാന: പഞ്ചാബിൽ വ്യാഴാഴ്ച ലുധിയാന ജില്ലാ കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അതിനെക്കുറിച്ചാണ് ഇപ്പോൾ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. മരിച്ചയാളുടെ ശരീരത്തിൽ ഒരു ടാറ്റൂ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം 30 മുതൽ 35 വയസ്സ് വരെ പ്രായമുള്ള യുവാവിന്റേതാണ്.
എന്നാൽ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീകളുടെ ടോയ്ലറ്റിൽ ബോംബുമായി പോയ യുവാവ് അത് അവിടെ സജീവമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം പുറത്തു വന്നിരിക്കുന്നത്. ഇതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം ഉണ്ടായി.
എൻഐഎയുടെയും എൻഎസ്ജിയുടെയും സംഘം സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ മൊബൈൽ കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പാകിസ്ഥാനാണെന്നാണ് കരുതുന്നത്.
സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം പെട്ടെന്ന് കോടതി പരിസരത്ത് ബഹളമുണ്ടായി .
ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. സ്ഫോടനം ശക്തമായതിനാൽ ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഗ്ലാസുകളും തകർന്നു. കോടതി കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ബോംബ് പൊട്ടിത്തെറിച്ചപ്പോൾ കൂടുതൽ ആളുകൾ അവിടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക