ലഖ്നൗ: കൊവിഡിന്റെ ഒമിക്രോൺ വകഭേദം അതിവേഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറൽ പനി പോലെയുള്ള നേരിയ രോഗങ്ങളാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . “ഒമിക്രോൺ വേഗത്തിൽ പടരുന്നു, പക്ഷേ വളരെ നിസാരമായ അനുബന്ധരോഗങ്ങളേ അതുമൂലമുള്ളൂ.
ഈ കൊവിഡ് വകഭേദം വളരെ ദുർബലമാണ്. ഇത് വൈറൽ പനി പോലെയാണ്, പക്ഷേ മുൻകരുതലുകൾ ആവശ്യമാണ്. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല,” – വാർത്ത ഏജൻസിയായ എഎൻഐയോട് യോഗി ആദിത്യനാഥ് പറഞ്ഞു.
കൊവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല ഒമിക്രോറെണെന്നും വൈറസ് ബാധിതർക്ക് നാലോ അഞ്ചോ ദിവസത്തിൽ തന്നെ രോഗമുക്തിയുണ്ടാവുന്നുണ്ടെന്നും യോഗി പറഞ്ഞു. “മാർച്ച്-ഏപ്രിൽ കാലത്ത് വ്യാപിച്ച ഡെൽറ്റ വകഭേദത്തിൽ രോഗബാധിതർ സുഖം പ്രാപിക്കാൻ 15-25 ദിവസമെടുക്കുന്നതായിട്ടാണ് കണ്ടത്.
സങ്കീർണമായ പല അനുബന്ധരോഗങ്ങളും രോഗികൾക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒമിക്രോണിൽ അത്തരം പ്രശ്നങ്ങളില്ല. കൊവിഡ് അന്തിമഘട്ടത്തിലെന്നും, അധികം വൈകാതെ അവസാനിക്കുമെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക