ഡൽഹി: സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്താൻ അധികൃതർ സമീപിച്ചപ്പോൾ തിഹാർ ജയിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ബുധനാഴ്ചയാണ് സംഭവം.
“2022 ജനുവരി 5 ന് തിഹാറിലെ ജയിൽ നമ്പർ 1 ലെ ഒരു തടവുകാരൻ ഞങ്ങളുടെ ജീവനക്കാർ സംശയാസ്പദമായി സമീപിച്ചപ്പോൾ മൊബൈൽ ഫോൺ വിഴുങ്ങി,” തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു.
സംഭവത്തെ തുടർന്ന് അന്തേവാസിയെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. “ഇതുവരെ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മൊബൈൽ ഫോൺ ഇപ്പോഴും വയറ്റിലാണ്,” സന്ദീപ് ഗോയൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക