കലാ വേദികളിലൂടെയും സിനിമ–സീരിയലുകളിലൂടെയും രണ്ടു പതിറ്റാണ്ടിലേറെയായി ദേവി ചന്ദന
മലയാളികൾക്ക് മുമ്പിലുണ്ട്. ഈ കാലഘട്ടത്തിനിടിയിൽ പല രൂപത്തിൽ ദേവിയെ പ്രേക്ഷകർകണ്ടിട്ടുണ്ട്.
ശരീരഭാരം കുറച്ച് അമ്പരപ്പിച്ചു. മറ്റു ചിലപ്പോൾ മേക്കോവറിലൂടെ അസൂയപ്പെടുത്തി.
ഇത്തരം മാറ്റങ്ങള്‍ക്കു പിന്നിലെ രഹസ്യവും 16 വർഷം പിന്നിട്ട ദാമ്പത്യവും യുട്യൂബറായുള്ള
അനുഭവങ്ങളും പ്രിയതാരം പങ്കുവയ്ക്കുന്നു.
ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു. സന്തോഷങ്ങളും ദുഃഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേർന്നതാണ് ദാമ്പത്യം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്.
അവ നീണ്ടു പോകാതെ എത്രയും പെട്ടെന്നു പരിഹരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. മനസ്സു തുറന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വരെ സംസാരിച്ച് തീർക്കുന്നു.
അപ്പോൾ മനുഷ്യർക്ക് അതിന് എത്ര എളുപ്പം സാധിക്കും. ദാമ്പത്യത്തിലും ഒരു സ്പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണം. പരസ്പരം ആത്മാർഥത ഉണ്ടാകണം. അങ്ങനെ ആണെങ്കിൽ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ടു പോകും.
മാറ്റം ഞാൻ വരുത്തുന്നു എന്നതിനേക്കാൾ അത് സംഭവിക്കുന്നു എന്നു പറയുന്നതാകും ശരി. രണ്ടര വർഷം
മുമ്പാണ് വെയിറ്റ് ലോസ് മേക്കോവർ ചെയ്തത്. ഇപ്പോൾ ഹെയർസ്റ്റൈൽ ഒന്നു മാറ്റി.
അങ്ങനെ അതെല്ലാം ഒരോ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നാളെ രൂപത്തിൽ മാറ്റം
വരുത്തിയേക്കാം എന്ന കരുതി ഒന്നും ചെയ്യാറില്ല. കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്നപ്പോൾ
സ്വയം ശ്രദ്ധിക്കാന്‍ സമയം കിട്ടി.
അതാണ് ഇപ്പോഴുള്ള മാറ്റത്തിനു കാരണം. നമ്മൾ നമ്മളെ
ശ്രദ്ധിക്കുമ്പോൾ മാറ്റം സ്വാഭാവികമാണ്. പിന്നെ ഇപ്പോൾ യൂട്യൂബ് ചാനലുണ്ട്. അതിനുള്ള കണ്ടന്റ്
ക്രിയേറ്റ് ചെയ്യുന്നതും ഒരു തരത്തിൽ ഇതിനു കാരണമാണ്.
യുട്യൂബിലൂടെ ലഭിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം വളരെയധികം ആസ്വദിക്കുന്നുണ്ട്. നമുക്ക് ഇഷ്ടമുള്ള
വിഡിയോ ചെയ്യാം. വ്യൂവേഴ്സിന്റെ കമന്റുകളില്‍നിന്നു കിട്ടുന്ന ആശയങ്ങളും വിഡിയോ ആക്കാറുണ്ട്.
സാരി–ആഭരണ കലക്ഷനുകൾ, ജീവിതത്തിലെ ഒരു ദിവസം, മേക്കപ് എന്നിവ അങ്ങനെ ചെയ്തതാണ്.
ആളുകളുടെ അഭിപ്രായം വളരെ വേഗം അറിയാനുള്ള അവസരവും യൂട്യൂബിലൂടെ ലഭിക്കുന്നു. നമ്മളെ
ഇഷ്ടപ്പെടുന്ന ആളുകൾക്ക് നമ്മളെ കൂടുതൽ മനസ്സിലാക്കാനും അടുക്കാനും സാധിക്കുന്നു. ഇതെല്ലാം
രസകരവും സന്തോഷകരവുമായ കാര്യങ്ങളാണ്.
ഞങ്ങൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാറില്ല. കരിയറുമായി ബന്ധപ്പെട്ടതാകട്ടെ, വ്യക്തി ജീവിതത്തിലേതാകട്ടെ, ഞാനും കിഷോറും ചർച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനത്തിലേക്ക് എത്തുക.അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും. അതായത് കിഷോർ ഏത് ഷോയിൽ പാടണമെന്ന് ഞാനോ,ഞാൻ ഏതു സീരിയലിൽ അഭിനയിക്കണമെന്ന് കിഷോറോ അല്ല തീരുമാനിക്കുക.
അതു ചെയ്യല്ലേ, ഇതു ചെയ്യൂഎന്നൊന്നും പറയാറില്ല. ഇങ്ങനെ പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിർത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഞാൻ യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചെന്ന് പറഞ്ഞപ്പോൾ അതിനു വേണ്ടി ഒരുപാട് സ്ട്രെയിൻ
എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. മോശം കമന്റുകൾ വന്നാൽപെട്ടെന്നു തളരുന്ന ആളാണു ഞാൻ.
ചാനൽ തുടങ്ങുമ്പോൾ അതെല്ലാം നേരിടാന്‍ തയാറാകണമെന്നുംകിഷോർ ഓർമിപ്പിച്ചു. ചാനല്‍ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്. ഞങ്ങൾഒന്നിച്ച് കവർ സോങ് ചെയ്തിരുന്നു. ഇന്റർവ്യൂ ആയാലും ട്രാവൽ വ്ലോഗ് ആയാലും കിഷോറും ഒപ്പമുണ്ടാകുമെന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക