ചെന്നൈ: തമിഴ്നാട് തിരിച്ചുറപ്പള്ളിയിൽ 70രൂപ മോഷ്ടിച്ചതിന് മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി .
വീടിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണം മോഷ്ടിച്ചതെന്ന് ബന്ധു കണ്ടെത്തി.
തുടർന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. ഇതിൽ പ്രകോപിതയായ മണിമേഘല സ്പൂൺ അടുപ്പിൽ വച്ച് ചുട്ടുപഴുപ്പിച്ച് കുട്ടിയുടെ വായിലും തുടയിലും വെയ്ക്കുകയായിരുന്നു.
സംഭവത്തിൽ അരുമ്പാവൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. അമ്മയേയും ബന്ധുവിനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ചുട്ടുപഴുത്ത സ്പൂൺ വായിലും തുടയിലും വച്ചു.
ഗുരുതരമായി പൊള്ളലേറ്റ് തിരിച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെരമ്പല്ലൂർ സ്വദേശിനി മഹാലക്ഷ്മിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പൊള്ളിച്ചതിന് പുറമെ അടുപ്പിൽ ഉണക്കമുളകിട്ടു പുക ശ്വസിപ്പിച്ചു. ഇതോടെ കുട്ടി അവശയാവുകയായിരുന്നു. സമീപത്തെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി നൽകിയെങ്കിലും ആരോഗ്യ നില വഷളായി.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക