ന്യൂഡൽഹി: ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഖാലിസ്ഥാനി ഭീകരസംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’. റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയെ തടയുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഇവര്‍.
മോദിയെയും ത്രിവര്‍ണ്ണപ്പതാക ഉയര്‍ത്തലും തടയുന്നതോടൊപ്പം ഖലിസ്ഥാന്‍ കൊടി ഉയര്‍ത്തുകയും വേണം. ജനുവരി 26 ന് ദേശീയ തലസ്ഥാനത്ത് നിന്ന് ത്രിവർണ്ണ പതാക നീക്കം ചെയ്യണമെന്ന് തീവ്ര ഖാലിസ്ഥാൻ അനുകൂല സംഘടന ഒന്നിലധികം തവണ ആവശ്യപ്പെട്ടു.
തങ്ങളുടെ ഖാലിസ്ഥാനി അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി പാരിതോഷികങ്ങളുടെ പേരിൽ ഞെട്ടിക്കുന്ന വാഗ്ദാനങ്ങൾ നൽകി ന്യൂഡൽഹിയിലെ സമാധാനപരമായ നടപടികളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണ് സംഘടന.
സമാധാനപരമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നുഴഞ്ഞുകയറാന്‍ ഖലിസ്ഥാന്‍ സംഘടനയായ എസ് എഫ്ജെ പല രീതിയില്‍ ശ്രമം നടത്തുകയാണ്. ഫേസ്ബുക്കില്‍ എസ് എഫ് ജെ തലവന്‍ ഗുര്‍പത് വന്ത് സിങ്ങ് പന്നുവാണ് ഈ പ്രചാരണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഇത് സിഖുകാരും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്നമാണ്. ഇക്കുറി ത്രിവര്‍ണ്ണപ്പതാക എവിടെയും അനുവദിക്കുകയില്ല. 2022ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പഞ്ചാബിനെ ഇന്ത്യയുടെ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാക്കുന്ന പ്രചാരണവും ഖാലിസ്ഥാന്‍ ഹിതപരിശോധനയും നടക്കും.,’ പന്നു വീഡിയോയില്‍ പറയുന്നു.
ये है खालिस्तानी कार्टून पन्नू। 😡 pic.twitter.com/jYbVsapLLY
— Ajay Sehrawat (मोदी का परिवार) (@IamAjaySehrawat) January 12, 2022
കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യാ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളറാണ് എസ് എഫ് ജെ പ്രഖ്യാപിച്ചിരുന്നത്. എസ്എഫ്ജെ കര്‍ഷകസമരത്തെ ഒന്നടങ്കം ഹൈജാക്ക് ചെയ്യുകയും ചെയ്തു.
അതുവഴി ദേശവിരുദ്ധശക്തികളെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും മറ്റും അഴിഞ്ഞാടാനും അവസരമൊരുക്കി. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താന്‍ ഉദ്ദേശിച്ചെത്തിയ കര്‍ഷകരുടെ ഉദ്ദേശ്യങ്ങളെ അട്ടിമറിച്ച് കര്‍ഷകരുടെ ലേബലില്‍ എസ് എഫ് ജെ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടുകയായിരുന്നു.
ജനവരി അഞ്ചിന് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം തടഞ്ഞതിന് പിന്നിലും തങ്ങളാണെന്ന് എസ് എഫ് ജെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ജനുവരി 5 ന് ഫിറോസ്പൂരിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടന അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
പഞ്ചാബിൽ പ്രധാനമന്ത്രി മോദിയുടെ സുരക്ഷ തടയാൻ കർഷകരെ പ്രേരിപ്പിക്കുന്ന ഒരു വീഡിയോ ജനുവരി 3 ന് സിഖ് ഫോർ ജസ്റ്റിസ് പുറത്തുവിട്ടിരുന്നു. അവിടെ അദ്ദേഹം ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നു. ഇതിന് ഭീകര സംഘടന ഒരു ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക