റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധമറിയിച്ച് നടൻ ഹരീഷ് പേരടി. ശ്രീനാരായണ ഗുരുവിന് പകരം ആദി ശങ്കരന്റെ പ്രതിമ ഉൾപ്പെടുത്തണം എന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇത് കേരളം പാലിച്ചില്ല. ഇതോടെയാണ് ഗുരുദേവന്റെ പ്ലോട്ട് വയ്ക്കുന്നതിന് അനുമതി ലഭിക്കാതിരിക്കുവാനുള്ള കാരണം. കേന്ദ്രത്തിന്റെ ഈ നിലപാടിന് നേരെ ഒരാളും പ്രതികരിക്കുവാൻ മുന്നോട്ട് വരുന്നില്ലെന്ന് ഹരീഷ് പേരടി കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്കിലൂടെയാണ് നടന്റെ വിമർശനം.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് പറഞ്ഞ്,ഇന്ന് നമ്മൾ കാണുന്ന എല്ലാ സാംസ്കാരിക പുരോഗതിക്കും തുടക്കമിട്ട യഥാർത്ഥ നവോത്ഥാന നായകൻ ഗുരുദേവന്റെ പ്ലോട്ട് കേരള സർക്കാർ റിപ്പബ്ലിക് ദിനാഘോഷത്തിന് സമർപ്പിച്ചപ്പോൾ സംഘപരിവാരത്തിന് ചേരാത്ത രാഷ്ട്രിയം വർഷങ്ങൾക്കുമുൻപ് പറഞ്ഞ ആ മനുഷ്യന്റെ പ്രതിമക്കുപോലും വിലക്ക് വന്നിരിക്കുന്നു…
‘ഓർമ’യിൽ നിന്നും എറണാകുളത്തേയ്ക്ക് താമസം മാറ്റി നടി കെപിഎസി ലളിത; ഇനി താമസം സിദ്ധാർഥിനൊപ്പം
നേരത്തോട് നേരമായിട്ടും ഒരു സാംസ്കാരിക നായിക്കളും കുരക്കുന്നില്ല…അവർ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവർണ്ണത തിരഞ്ഞുകൊണ്ടിരിക്കുകയാണ്…പിന്നെ ഒരു പുസ്തകവും വായിക്കാത്ത കലാഭവനിലെ വളിച്ച കോമഡി വിളമ്പുന്ന കപട വിദൂഷകവേഷങ്ങളോട് എന്ത് പറയാനാണ്?..
ഈ വിലക്ക് തമിഴ് നാട്ടിൽ പെരിയാറിന്റെ പ്ലോട്ടിന് നേരെയാണെങ്കിൽ തമിഴന്റെ സാംസ്കാരിക ശക്തിയും ബോധവും എന്തൊണെന്ന് രാജ്യം അറിയുമായിരുന്നു… പ്രതിഷേധം..പ്രതിഷേധം.. ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക ഞങ്ങൾക്ക് കുറച്ച് ചാച്ചരത കൂടിപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക