പൊലീസിന്റെ പരിശോധനയിൽ പിടിക്കപ്പെടുമെന്ന ആശങ്കയിൽ തടവുകാരൻ വിഴുങ്ങിയ മൊബൈൽ ഫോൺ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിഹാർ ജയിലിൽ ഈ മാസം അഞ്ചിനാണ് സംഭവം.
സെല്ലുകളിൽ പതിവു പരിശോധന നടക്കുന്നതിനിടെ സെൻട്രൽ ജയിൽ ഒന്നിലെ തടവുകാരനാണ് ഫോൺ വിഴുങ്ങിയത്. ഇയാളെ ആദ്യം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ജിബി പന്ത് ആശുപത്രിയിലും എത്തിച്ചു. എക്സ്റേയിൽ വയറ്റിൽ മൊബൈൽ കണ്ടെത്തിയതോടെ എൻഡോസ്കോപിക്കു വിധേയനാക്കി. ആരോഗ്യനില വീണ്ടെടുത്ത തടവുകാരനെ വീണ്ടും ജയിലിലേക്കു മാറ്റിയതായി അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക