ബോളിവുഡ് താരം കങ്കണ റണാവത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് സെൻസർ ഏർപ്പെടുത്തുവാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. സിഖ് കര്‍ഷകരെ ‘ ഖാലിസ്ഥാനി തീവ്രവാദികള്‍’ എന്ന് സംബോധന ചെയ്ത കങ്കണയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്.
കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത സിഖ് കര്‍ഷകരെയാണ് കങ്കണ ഇത്തരത്തിൽ സംബോധന ചെയ്തത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു പോസ്റ്റിൽ ‘നിഷ്കളങ്കരായ സിഖുകാരുടെ കൊലപാതകത്തെ ന്യായീകരിച്ചുവെന്ന്’ ആരോപിച്ച് സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനാണ് ഹർജി നൽകിയത്. പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന് നിയമനടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക