സംസ്ഥാനത്ത് കോവിഡ് അതിതീവ്രമായ തുടരുന്ന സാഹചര്യത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തുള്ള സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചു.
സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ട്; വിദ്യാഭ്യാസ മന്ത്രി
മാത്രമല്ല, രോഗികളുടെ ദൈനംദിന കണക്കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. കൃത്യമായി വിവരങ്ങൾ നൽകാത്തവർക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന് 83 ശതമാനമാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണം. ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കാന്‍ രണ്ടാമത്തെ ഡോസിലൂടെ സാധിക്കുകയും ചെയ്യുന്നു. രണ്ടാമത് ഡോസ് സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുന്നതോടെയാണ് ശരീരം പൂര്‍ണമായി പ്രതിരോധശേഷി ആര്‍ജിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക