ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിന്റെ 2015 ല്‍ വിക്ഷേപിച്ച റോക്കറ്റ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബിൽ ഗ്രേ എന്ന സ്വതന്ത്ര്യ ഗവേഷകനാണ് ഈ വസ്തുത ആദ്യം പുറത്തുവിട്ടത്.
ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ ഭൂമിയുമായി സമ്പർക്കം പുലർത്തുന്നതിന് മുമ്പ് വസ്തു കത്തുകയില്ലെന്ന് ജ്യോതിശാസ്ത്രജ്ഞനായ ബ്രാഡ് ടക്കർ സൺറൈസിനോട് പറഞ്ഞു.
ഫാല്‍ക്കണ്‍ റോക്കറ്റിന്റെ അവശേഷിക്കുന്ന ഭാഗം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയേക്കുമെന്നാണ് കണ്ടെത്തൽ പറയുന്നത്. ജനുവരി ആദ്യമാണ് ഈ കാര്യം ഗ്രേ ബ്ലോഗ് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
ഈ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ പല ഗവേഷകരും റോക്കറ്റിന്റെ പാതയെക്കുറിച്ചു പഠിക്കുകയും ഗ്രേയുടെ കണ്ടെത്തൽ ശരിയാണെന്ന അനുമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
4 മെട്രിക് ടൺ ഭാരമുള്ള റോക്കറ്റ് ചന്ദ്രന്റെ ഭൂമിയുടെ എതിർ വശത്താകും പതിക്കുക എന്നാണ് റിപ്പോര്‍ട്ട്. മാർച്ചിൽ കൂട്ടിയിടി ഉണ്ടാകും എന്നാണു ഗവേഷകരുടെ അനുമാനം. സെക്കൻഡിൽ 2.58 കിലോമീറ്റർ വേഗത്തിലാകും റോക്കറ്റ് ചന്ദ്രോപരിതലത്തിലേക്കു പതിക്കുക.
സ്പേസ് എക്സ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. അതേ സമയം അല്‍പ്പം കൗതുകമുള്ള കാര്യം എന്നതിനപ്പുറം ഇതിന് കാര്യമായ പ്രസക്തിയൊന്നും ഇല്ലെന്നാണ് ഒരു വിഭാഗം ഗവേഷകരുടെ അഭിപ്രായം.
കൂട്ടിയിടിയിലൂടെ ചന്ദ്ര ഉപരിതലത്തിനു കാര്യമായ നാശം ഉണ്ടാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. അതേ സമയം സ്പേസ് എക്സ് ഇതില്‍ നിലപാട് അറിയിച്ചിട്ടില്ല.
കഴിഞ്ഞ വർഷം മാർച്ച് 4നു ശേഷം എനിക്ക് ആ റോക്കറ്റ് ഭാഗത്തിന്റെ പാതയിൽ മാറ്റം കാണാൻ കഴിഞ്ഞു. ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള പാതയിലാണു റോക്കറ്റെന്നു പിന്നീടു മനസ്സിലായി’.
കൂട്ടിയിടിയിലൂടെ ചന്ദ്രനിൽ പുതിയൊരു ഗർത്തം രൂപപ്പെടുമെന്നും ബഹിരാകാശ അവശിഷ്ടങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്ന ആദ്യത്തെ സംഭവമായിരിക്കും ഇതെന്നും ഗ്രേ തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക