നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും തെളിവുകളും സാക്ഷികളും വന്നതോടെ കേസ് മറ്റൊരു വഴിയ്ക്ക് നീങ്ങുകയാണ്. കയ്യിലുള്ള ഫോണുകൾ ഹാജരാക്കുവാൻ പ്രതികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപ് ഫോൺ കൈമാറാത്ത വ്യക്തമായ പദ്ധതിയോടെയാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടെന്നും തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്നും ക്രൈംബ്രാഞ്ച്.
കേസിൽ സാക്ഷികളെ സ്വാധീനിക്കാന്‍ ഇവ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നുണ്ട്. മാത്രമല്ല, ഫോണുകളില്‍ ചിലത് പ്രതികള്‍ ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. ഫോണ്‍ ലഭിച്ചാല്‍ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതല്‍ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക