ഒമിക്രോൺ പിടിപെട്ട് ഭേദമാകുന്ന കുട്ടികളിൽ പോസ്റ്റ്-കൊവിഡ് സിൻഡ്രോം ഉണ്ടാകുന്നില്ലെന്ന് പഠനം. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വകഭേദം അതിവേഗം പകരുന്നതാണെന്നും വിദഗ്ധർ പറയുന്നു.
ഞങ്ങൾക്ക് ഇതുവരെ പ്രാഥമിക ഡാറ്റ മാത്രമേ ലഭിച്ചിട്ടുള്ളൂ. കുട്ടികളിൽ കൊവിഡ്-19 വൈറസ് എത്രത്തോളം സങ്കീർണതകൾ ഉണ്ടാകുന്നു എന്നത് മനസിലാക്കാൻ ഇനിയും പഠനങ്ങൾ ആവശ്യമാണെന്ന് Clinical Research of the Russian sanitary watchdog`s Gabrichevsky Institute of Epidemiology and Microbiology Tatyana Ruzhentsova ഡെപ്യൂട്ടി ഡയറക്ടർ ടാറ്റിയാന റുഷെൻസോവ TASS വാർത്താ ഏജൻസിയോട് പറഞ്ഞു.
ഒമിക്രോൺ പിടിപ്പെട്ട് ഭേദമാകുന്ന കുട്ടികളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടാറ്റിയാന പറഞ്ഞു.
എന്നാൽ ചിലർക്ക് രോഗം ഭേദമായ ശേഷവും ക്ഷീണം, തലവേദന എന്നിവ കണ്ട് വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക