ഓഹരി വിപണി കനത്ത സമ്മർദ്ദത്തിൽ. വ്യാപാര മാസത്തിന്റെ അവസാനത്തെയും വ്യാപാര ആഴ്ചയുടെ ആദ്യത്തെയും ദിനത്തില്‍ നിഫ്റ്റി 16,500ന് താഴെയെത്തിയിരിക്കുകയാണ്.
കുതിച്ചുയർന്ന് സ്വർണവില, പവന് 520 രൂപ വർധിച്ചു
റഷ്യ യുക്രൈനെ ആക്രമിച്ച ദിവസം 2700 ലേറെ പോയിന്റ് സെന്‍സെക്സ് തകര്‍ച്ച നേരിട്ടിരുന്നു. പിന്നീട് അടുത്ത ദിവസം തന്നെ 1,300 ലേറെ പോയിന്റ് തിരിച്ചു പടിക്കുകയും ചെയ്തിരുന്നു.
റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥ തുടരുന്നതിനാലാണ് വിപണി കനത്ത സമ്മര്‍ദത്തിലായിരിക്കുന്നത്. സെന്‍സെക്സ് 732 പോയിന്റ് താഴ്ന്ന് 55,125ലും നിഫ്റ്റി 211 പോയിന്റ് നഷ്ടത്തില്‍ 16,447ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക