കീവ്: റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന് ചെറുത്ത് നില്പ്പിന് നേതൃത്വം നല്കുന്ന യുക്രൈന് പ്രസിഡന്റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കിയതായി റിപ്പോര്‍ട്ട്. നാനൂറ് കൂലിപടയാളികളെ ഇതിനായി റഷ്യ യുക്രൈനില്‍ ഇറക്കിയെന്നാണ് വിവരം.
ആഫ്രിക്കയില്‍ നിന്നും അഞ്ച് ആഴ്ച മുന്‍പ് തന്നെ ഈ സംഘം യുക്രൈന് തലസ്ഥാനമായ കീവില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്റെ സ്വകാര്യ സുരക്ഷ വിഭാഗം ‘ദ വാഗ്നര്‍ ഗ്രൂപ്പാണ്’ ഇതിന് പിന്നില്‍ എന്നാണ് വിവരം.
ഈ സംഘം കീവില്‍ പ്രവേശിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ മുതല്‍ യുക്രൈന് സര്‍ക്കാര്‍ കീവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 36 മണിക്കൂര്‍ കര്‍ഫ്യൂ ആണ് പ്രഖ്യാപിച്ചത്.
റഷ്യന്‍ കൂലിപ്പടയെ പിടികൂടാന്‍ കൂടിയായിരുന്നു ഇത്. കര്‍ഫ്യൂ ലംഘിക്കുന്നവരെ പിടികൂടുക, അല്ലെങ്കില്‍ വെടിവയ്ക്കുക എന്നതായിരുന്നു യുക്രൈന് സൈന്യത്തിന് കര്‍ഫ്യൂ സമയത്ത് ലഭിച്ച നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക