യൂറോപ്പിനാകെ ഭീഷണിയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. മാത്രമല്ല, അടിയന്തരമായി യു.എന്‍ രക്ഷാ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രൈനിൽ ഇപ്പോഴും റഷ്യയുടെ ബോംബാക്രമണവും ഷെല്ലാക്രമണവും തുടരുകയാണ്.
ആദ്യം മുതൽക്കു തന്നെ ആണവനിലയങ്ങളും സുരക്ഷാ നിലങ്ങളും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു റഷ്യയുടെ ആക്രമണമുണ്ടായത്. യുക്രൈന് തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാര്‍ഖീവിലും റഷ്യ വ്യോമാക്രമണങ്ങള്‍ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
കീവില്‍ ഇന്ത്യന്‍ വിദ്യാർഥിയ്ക്ക് വെടിയേറ്റു, അപകടം കീവില്‍ നിന്ന് മടങ്ങുന്നതിനിടെ
സുമിയിലും ആക്രമണം രൂക്ഷമായിട്ടുണ്ട്. പുടിൻ ഭീഷണി ഉയർത്തുകയാണെന്ന് വ്ലാദിമിർ സെലൻസ്കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ബോറിസ് ജോണ്സണ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക