ബാങ്കോക്ക്: ശരീരഭാരം കുറയ്ക്കുന്നതിനായി ഷെയ്ൻ വോൺ സ്വീകരിച്ചിരുന്ന ചില ‘കഠിനമായ’ മാർഗങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിച്ചതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കരിയറിലുടനീളം ശരീരഭാരവുമായി പോരടിച്ചിരുന്ന വോൺ അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉൾപ്പെടെയുള്ള മാർഗങ്ങൾ പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകൾ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീർണമാക്കിയെന്നാണ് അദ്ദേഹത്തിന്റെ മാനേജർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്.
വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനു ശേഷമേ സംസ്കാര തീയതി തീരുമാനിക്കൂ.
വോണിന്റെ മൃതദേഹം കൊസമുയി ദ്വീപിലെ ആശുപത്രിയിൽ നിന്നു മാറ്റി. ബോട്ട് വഴി സുറത് തനി നഗരത്തിലേക്കാണു മൃതദേഹം കൊണ്ടുപോയത്. അവിടെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലാണു പോസ്റ്റ്മോർട്ടം നടക്കുക. തായ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 600 കിലോമീറ്റർ അകലെയാണു സുറത് തനി നഗരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക