ഇടുക്കി: തൊടുപുഴയില്‍ ഭാര്യ സഹോദരിയെ നടുറോട്ടിലിട്ടു കുത്തിക്കൊന്ന കേസിലെ പ്രതി ഷംസുദ്ദീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകീട്ടാണ് വെങ്ങല്ലൂര്‍ സ്വദേശി ഹമീലയെ (54) കുടുംബവഴക്കിന്റെ പേരില്‍ ഷംസുദ്ദീന് കൊലപ്പെടുത്തിയത്. ലഹരിക്കടിമയായ ഷംസുദ്ദീന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ്.
തന്റെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം ഹമീലയാണെന്ന്ആരോപിച്ചായിരുന്നു ഷംസുദ്ദീന്റെ ആക്രമണം. തൊടുപുഴ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഹമീലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് ശേഷം സംസ്കരിക്കും.
കഴിഞ്ഞ ദിവസം ആറരയോടൊണ് ഹലീമയെ പ്രതി പിന്നില്‍ നിന്ന് കുത്തിക്കൊലപ്പെടുത്തിയത്. നിരവധി കുത്തേറ്റ ഹലീമ ജീവനായി അയല്‍വീട്ടിലേക്ക് ഓടിയൈങ്കിലും പ്രതി പിന്തുടര്ന്ന് ആക്രമിച്ചു. ഇയാള്‍ ലഹരിമരുന്നിന് അടിമയായ വ്യക്തിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക