ആറ് വർഷങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലിലെത്തി. സെമിയില്‍ ജംഷഡ്പൂരിനെ ഇരുപാദത്തിലുമായി 2–1ന് തോല്പിച്ചു. രണ്ടാംപാദത്തില്‍ ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത് അഡ്രിയാന്‍ ലൂണ. 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദറാണ് ജംഷഡ്പുരിനായി ലക്ഷ്യം കണ്ടത്. ജംഷഡ്പുരിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് ഹാൾദർ ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനം 2016ന് ശേഷം ആദ്യം. ഫൈനലിലെത്തുന്നത് മൂന്നാംതവണയാണ്. ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.
ലീഗ് ഷീൽഡ് വിന്നേഴ്സ് എന്ന പകിട്ടുമായെത്തിയ ജംഷഡ്പുർ എഫ്സിയെ തീർത്തും നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കലാപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപി സഹൽ അബ്ദുൽ സമദ് ഇത്തവണ മത്സരത്തിനു തൊട്ടുമുൻപ് പരുക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനെ ക്ഷീണിപ്പിച്ചില്ല. രണ്ടാം പകുതിയിൽ കടുത്ത പോരാട്ടം കാഴ്ചവച്ച ജംഷഡ്പുരിന്റെ സമ്മർദ്ദതന്ത്രങ്ങൾക്കും മറുമരുന്ന് കണ്ടെത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യപകുതിയിൽ പോരാട്ടം കനത്ത് വീറും വാശിയും കൂടിയതോടെ താരങ്ങളെ നിലയ്ക്കു നിർത്താൻ റഫറിക്ക് പലതവണ ഇടപെടേണ്ടി വന്നു. ഇടയ്ക്ക് ഗോൾവരയ്ക്കു പുറത്ത് സൈഡ് റഫറിയോട് കയർത്ത ജംഷഡ്പുർ പരിശീലകൻ ഓവൻ കോയലിനും റഫറി മഞ്ഞക്കാർഡ് നൽകി. ബ്ലാസ്റ്റേഴ്സ് താരം ആയുഷ് അധികാരിക്കും മഞ്ഞക്കാർഡ് ലഭിച്ചു. പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സഹൽ അബ്ദുൽ സമദ് ഇല്ലാതെയാണ് നിർണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. സെമിയുടെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത് സഹലായിരുന്നു.
THIS TEAM! 😍💛
SEE YOU IN FATORDA, YELLOW ARMY! 🟡#KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേ pic.twitter.com/GZraLs4IeA
— Kerala Blasters FC (@KeralaBlasters) March 15, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക