റായ്പുർ: ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ പിതാവ് ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി.
വെള്ളിയാഴ്ച ലഖാൻപുർ ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരിച്ച ബാലികയെ അച്ഛൻ ഈശ്വർ ദാസ് വീട്ടിലേക്ക് കാൽനടയായി ചുമന്നുകൊണ്ടു പോവുകയായിരുന്നു.
‘കുട്ടിയുടെ ഓക്സിജൻ നില വളരെ താഴ്ന്ന നിലയിൽ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചുമയുമുണ്ടായിരുന്നു. ആവശ്യമായ ചികിത്സ ഒരുക്കിയെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി.
രാവിലെ 7.30നാണ് ബാലിക അന്തരിച്ചത്. ശവപ്പെട്ടി ഉടനെയെത്തുമെന്ന് ഞങ്ങൾ വീട്ടുകാരോട് പറഞ്ഞു. 9.20ഓടെ ശവപ്പെട്ടി എത്തി, എന്നാൽ അപ്പോഴേക്കും അവർ മൃതദേഹവുമായി പോയിരുന്നു-‘ റൂറൽ മെഡിക്കൽ അസിസ്റ്റന്റ് ഡോ.വിനോദ് ഭാർഗവ് പറഞ്ഞു.
Surguja: Chhattisgarh Health Min TS Singh Deo orders probe after video of a man carrying body of his daughter on his shoulders went viral
Concerned health official from Lakhanpur should have made the father understand to wait for hearse instead of letting him go, Deo said(25.3) pic.twitter.com/aN5li1PsCm
— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 26, 2022
ഏകദേശം 10 കിലോമീറ്റർ ദൂരം നടന്നു വീട്ടിലെത്തിയ ഈശ്വർ ദാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചതോടെ ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ നടപടികൾക്ക് ഉത്തരവിടുകയായിരുന്നു.
‘ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളുകൾ വാഹനം എത്തുന്നത് വരെ കാത്തിരിക്കാൻ പ്രേരിപ്പിക്കണമായിരുന്നു. ഇത്തരമൊരു സംഭവം ഉണ്ടാവാതിരിക്കാൻ ശ്രദ്ധ പുലർത്തണമായിരുന്നു’- മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക