ന്യൂഡൽഹി∙ സിൽവർലൈൻ സർവേ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ എന്താണു തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. നടപടികളിൽ ഇടപെടാനാകില്ലെന്നാണു സുപ്രീം കോടതിയുടെ നിലപാട്.
സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വര്‍ക്കല ശിവപ്രസാദ് കൊലക്കേസ്; ആറ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്ന് ഹര്ജിക്കാരന് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക