ഇന്ധനവില പിടിവിട്ട് കുതിക്കുമ്പോള്‍ നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും. വില വര്‍ധനയ്ക്കനുസരിച്ച് ഓരോ ദിവസവും സ്്റ്റോക്ക് വാങ്ങാന്‍ അധിക തുക കണ്ടത്തേണ്ടതും പെട്രോളിനും ഡീസലിനും ലഭിക്കുന്ന കമ്മിഷന് ഉയര്ത്താത്തതുമെല്ലാമാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാരിനോടും എണ്ണക്കമ്പനികളോടും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആവശ്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നാണ് പരാതി.
ബാഷ്പീകരിച്ച് പോകുന്നതിന്റെ ഇന്ധനത്തിന്റെ അളവും ബ്ലെന്ഡ്ചെയ്ത ഇന്ധനം ടാങ്കില്‍ നിറയ്ക്കുമ്പോള്‍ വെള്ളമായി മാറുന്നതുമെല്ലാം കണക്കാക്കിയാല്‍ നഷ്ടങ്ങള്‍ വേറെയുമുണ്ട്. വര്‍ഷങ്ങളായി സര്‍ക്കാരിനെയും എണ്ണക്കമ്പനികളെയും അറിയിക്കുന്ന ആവശ്യങ്ങള്‍ ഇന്ധനവില കുതിക്കുമ്പോഴെങ്കിലും പരിഗണിക്കണമെന്നാണ് ഇവരുടെ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക