ന്യൂഡൽഹി: ഡൽഹിയിൽ 8 വയസ്സുകാരനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ടുപോയി കല്ലിനിടിച്ച് കൊലപ്പെടുത്തി .ഡൽഹിയിലെ രോഹിണിയിലാണ് സംഭവം.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട കുട്ടിയും പതിമൂന്നുകാരനും തമ്മിൽ വഴക്കിട്ടിരുന്നു. സംഭവത്തിനു ശേഷം പ്രതികാരം ചെയ്യാൻ പ്രതി ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ കുറച്ചു പണവും വസ്തുക്കളും നഷ്ടപ്പെട്ടതിനു പിന്നിൽ പതിമൂന്നുകാരനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതും വൈരാഗ്യത്തിനു കാരണമായി.
കുട്ടിയെ കുറിച്ച് പൊലീസിന് ആദ്യഘട്ടത്തിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. സുഹൃത്തായ കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോൾ കുട്ടിയെ വനപ്രദേശത്തേക്ക് വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു.
നന്മണ്ടയിൽ അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കല്ല് കൊണ്ട് പലതവണ തലയിൽ ഇടിച്ചുവെന്നും കുട്ടിയുടെ ഫോൺ തട്ടിയെടുത്തെന്നും ചോദ്യം ചെയ്യലിനൊടുവിൽ പ്രതി പൊലീസിനോട് പറഞ്ഞു.
സൊഹാതി ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ആക്രമിക്കാൻ പ്രതി പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ക്രൂരമായ ആക്രമണത്തിൽ കുട്ടി മരിച്ചതോടെ ഭയന്ന പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു രോഹിണി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പ്രണവ് തായൽ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബാംഗങ്ങൾ എട്ടുവയസ്സുകാരനെ അവസാനമായി കണ്ടത്. സുഹൃത്തിനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു.
പതിമൂന്നുകാരനെയും കുടുംബാംഗങ്ങളെയും വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കൗൺസിലിങ് നൽകി വരുന്നതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക