ക്രൂഡ് ഓയില്‍ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ധനത്തിനായി കൂടുതൽ ഹരിത സ്രോതസുകള്‍ ഉപയോഗിക്കുന്നതിനായുള്ള ശ്രമത്തിലാണ് ഇന്ത്യ. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരിക്കുന്നത്.
ഇതോടെ ഹരിത ഊർജസ്രോതസ്സുകളെ ആശ്രയിക്കാതെ വയ്യ എന്ന തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ് ഇന്ത്യ എന്ന് തന്നെ പറയാം. മാത്രമല്ല, ക്രൂഡ് ഓയില്‍ വില വര്‍ധനയ്ക്ക് അനുസൃതമായി പെട്രോള്‍, ഡീസല്‍ റീടെയില്‍ വില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് തന്നെ താളം തെറ്റുന്ന സ്ഥിതിയാണുള്ളത്.
അന്‍വര്‍ റഷീദ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും എത്തുന്നു
പുനരുപയോഗിക്കാനാകുന്ന ഊര്‍ജസ്രോതസുകളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും ചുവടുമാറ്റേണ്ട സമയമായെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നീണ്ട യുദ്ധകാലം ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളെ ഓർമ്മിപ്പിക്കുന്നത്. ജനുവരിയിലെ ബാരലിന് 85 ഡോളര്‍ എന്ന നിലയില്‍ നിന്ന് ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ 113 ഡോളര്‍ എന്ന നിലയിലേക്ക് വില കുതിക്കുന്നത് താങ്ങാനാകുന്നതിനും അപ്പുറം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക