ഇടുക്കി: മരുന്ന് കുത്തിവെച്ച് വൃദ്ധനെ തട്ടികൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തളളിയ കേസിൽ രണ്ടു പേർ വണ്ടൻമേട് പൊലീസ് കസ്റ്റഡിയിൽ.
ആലപ്പുഴ സ്വദേശി ആരിശേരി വീട്ടിൽ മഹിമോൻ (41) ആലപ്പുഴ കൊമ്മാടി കാട്ടിക്കൽ അനീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
നെറ്റിത്തൊഴു രാജാക്കണ്ടത്ത് താമസക്കാരനായ ആലപ്പുഴ സ്വദേശി മരോട്ടിക്കൽ കണ്ണനെ (അഷ്ടകുമാർ-59) തട്ടികൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ തളളിയത്.
കേസിൽ കൂട്ടു പ്രതികളായ സുനീർ, അമ്പിളി എന്നിവരെ പിടികൂടാനായിട്ടില്ല.
മർദ്ദനത്തിനിരയായ കണ്ണന്റെ മധ്യസ്ഥതയിൽ തൊടുപുഴ സ്വദേശിക്ക് പ്രതിയായ മഹിമോന്റെ ഉടമസ്ഥതയിലുളള വാഹനം പണയപ്പെടുത്തിരുന്നു.
ഈ വാഹനം പിന്നീട് തിരിച്ചു കിട്ടാത്തതിന്റെ പ്രതികാരമായാണ് പ്രതികൾ കണ്ണനെ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക