കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല ആവര്‍ത്തന ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷ കണ്ട്രോളര് പിജെ വിന്‍സെന്റ്
അവധിയിലേക്ക്. നേരത്തെ ഇദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു.
പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കാമെന്ന് അറിയിച്ചത്. എന്നാല്‍ നിലവില്‍ പി ജെ വിന്‍സെന്റ് നീണ്ട അവധിയില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പഴയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വലിയ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പര്‍, ബോട്ടണി കോംപ്ലിമെന്ററി പേപ്പര്‍, മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പര്‍ എന്നിവയിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലേതിന് സമാനമായ ചോദ്യം ആവര്‍ത്തിച്ചത്. ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ പഴയചോദ്യ പേപ്പര്‍ അതേപടി തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് വിന്‍സെന്റ് വിശദീകരിച്ചു.
പി ജയരാജനെ മാത്രം പുകഴ്ത്തുന്നത് പാർട്ടി ബോധ്യമില്ലാത്തതിനാലെന്ന് ഡിവെെഎഫ്ഐ സംഭവത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി.
കണ്ണൂര്‍-കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഇ മെയില്‍ മുഖേന വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞവര്‍ഷത്തെ ചോദ്യങ്ങള്‍ അതുപോലെ ആവര്‍ത്തിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിവാദത്തിലായത്. എന്നാല്‍ പരീക്ഷാ ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്കിയ കേരള സര്‍വകലാശാല, വിവരം പുറത്തായതോടെ പരീക്ഷ റദ്ദാക്കിയിരുന്നു.
ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക