ഒരു എഫ് എം റേഡിയോയ്ക്ക് നടി മംമ്ത മോഹന്‍ദാസ് നല്കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. നടി പറഞ്ഞ വിവാദ പ്രസ്താവന ഇങ്ങനെയാണ്. സ്വയം ഇരയാകല്‍ വലിയ താത്പര്യമുള്ള നാടാണ് നമ്മുടേത്.
സ്വയം ഇരയാകുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവര്‍ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുകയെന്ന് അവര്‍ ചോദിക്കുന്നു. ഇരയാണെന്ന രീതിയില്‍ നില്‍ക്കാതെ സ്ത്രീയെന്ന നിലയില്‍ അഭിമാനത്തോടെ, ഒരുദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്ന് മംമ്ത പറയുന്നു.
ഇപ്പോഴിതാ അയിഷ എം എന്ന സോഷ്യല്‍ മീഡിയ യൂസര്‍ കുറിച്ച നിലപാട് മംമ്തയുടെ സ്റ്റേറ്റ്മെന്റുകളെ നിഷ്കരുണം വിമര്‍ശിക്കുന്നതാണ്. അയിഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
മംമ്തയെ പോലെ ഇത്രയും disgusting ആയി ഫെമിനിസം എന്ന movementനെയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെയും കളിയാക്കുകയും abuse ചെയ്യുകയും ചെയ്യുന്ന മറ്റൊരു സ്ത്രീ മലയാളത്തില്‍ ഇല്ല. ഇത്രയും സാമാന്യ ബോധമോ വിവരമോ സമകാലിക ബോധ്യമോ ഇല്ലാത്ത ഒരു സ്ത്രീ മലയാളത്തില്‍ ഇല്ല. സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ലഘൂകരിക്കുകയല്ല, പുച്ഛിച്ചു ക്യാന്‍സല്‍ ചെയ്യുകയാണ്!
To cancel out every victim out there by saying ‘I don’t project everything I have been through and self victimise. അതിനു ഭയങ്കര താല്പര്യമുള്ള നാടാണ് നമ്മുടെത്!എത്ര കാലം നിങ്ങളീ പാട്ടു പാടി കൊണ്ടിരിക്കും..ഞാന്‍ abuseന്റെ വിക്ടിമാണ്, ഞാന്‍ assaultന്റെ വിക്ടിമാണ്.. ഞാന്‍ ഒരു പെണ്ണായത് കൊണ്ട് ജെന്‍ഡറിന്റെ വിക്ടിമാണ് ഹ ഹ ഹ. You can’t do that- Put your best foot forward and try to live by example. ഇന്ന് female children are much more privileged than a male child ha ha ha. Role reversal ആയി. ഇന്ന് Girls are over confident.’
പ്രതികരിക്കാൻ ഇവിടെ എഴുതുക