തിരുവനന്തപുരം: മലയിന്‍കീഴ് വിളപ്പില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിളപ്പില്‍, പേയാട് പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഇറച്ചി, വൃത്തിഹീനവും ദുര്‍ഗന്ധം പരത്തുന്നതുമായ പരിസരം, ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനമില്ലായ്മ തുടങ്ങിയ നിരവധി പോരായ്മകള്‍ കണ്ടെത്തി. പഞ്ചായത്ത് ലൈസന്‍സില്ലാതെ വൃത്തിഹീനമായി പ്രവര്‍ത്തിച്ചിരുന്ന 2 ഹോട്ടലുകള്‍ അധികൃതര്‍ പൂട്ടിച്ചു.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങി 21 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വീഴ്ചകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹെല്‍ത്ത് സുപ്പര്‍വൈസര്‍ പി.വിനീഷ്കുമാര്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ.അനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്.ആര്.രാജീവ്, വി.ജെ.രാജശ്രീ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക