എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപനയിൽ ഇടപെടുന്നതിന് വിസമ്മതം കാണിച്ച് സുപ്രീംകോടതി. നടക്കുന്ന ഓഹരി വില്പനയ്ക്ക് സ്റ്റേ നൽകണമെന്ന ആവശ്യത്തെ തള്ളുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ആവശ്യത്തെ തള്ളിയത്. 902 തൊട്ട് 949 രൂപ എന്ന പ്രൈസ് ബാൻഡിലാണ് ഒരു ഓഹരിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ ഉള്ളത്.
22.13 കോടി ഓഹരികളാണ് എൽഐസി ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെ വിൽക്കുന്നത്. എൽഐസി ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഈ മാസം പതിനേഴിന് ലിസ്റ്റ് ചെയ്യുമെന്നാണ് വിവരം. പോളിസി ഉടമകൾക്ക് 60 രൂപയും, റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപ വീതവും ഓഹരി വിലയിൽ ഡിസ്കൗണ്ട് നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
കൊതിയൂറും വാനില കേക്ക് തയ്യാറാക്കൂ..!!!
അതേസമയം, നിയമഭേദഗതി ചോദ്യം ചെയ്ത ഹർജി ധനബില്ലുമായി ബന്ധപ്പെട്ട ഹർജികൾക്കൊപ്പം ഈ ആവശ്യവും പരിഗണിക്കുവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക