പൂജ നടത്തി ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി കള്ളന്. പത്തനാപുരത്തെ സ്വകാര്യ ബാങ്കിലാണ് ഭക്തനായ കള്ളന് കയറിയത്.മദ്യവും മുറുക്കാനും വച്ചു പൂജ നടത്തിയ ശേഷം വന്‍കവര്‍ച്ച നടത്തുകയായിരുന്നു.
ലോക്കര്‍ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണവും 4 ലക്ഷം രൂപയും അപഹരിച്ചു. ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിലാണു സംഭവം. രണ്ട് ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന 100 പവനോളം സ്വര്‍ണവും 4 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു ബാങ്ക് ഉടമ രാമചന്ദ്രന് നായര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പൂജ ചെയ്തിരിക്കുന്നത് കണ്ടെത്തിയത്. ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം, നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക വച്ചിരുന്നു.
പൂജ ചെയ്തതിന്റെ ലക്ഷണങ്ങളും വ്യക്തമായിരുന്നു. സാധാരണ കള്ളന്മാരല്ല എന്ന് ഇവരുടെ നടപടിയില്‍ നിന്നും വ്യക്തമാണ്. മോഷണ ശേഷം
മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു.
ഡോഗ് സ്ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊലീസ് അനുമാനിക്കുന്നു. ‘ഞാന്‍ അപകടകാരി, പിന്തുടരരുത്് ‘ എന്ന് ഇംഗീഷില്‍ എഴുതിയ പോസ്റ്ററും കള്ളന് ബാങ്കില്‍ പതിപ്പിച്ചു. അതേസമയം പൊലീസിനു മുന്നറിയിപ്പ് എന്ന രീതിയില്‍ എഴുതിയ ഈ പോസ്റ്റര്‍ പൊലീസ് ഗൗനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക