തലൈവർ രജനികാന്തിനെ കാണാൻ ഇശൈജ്ഞാനി ഇളയരാജ എത്തി. ഇന്നലെ രാവിലെയായിരുന്നു ആ അപൂർവ കൂടിക്കാഴ്ച. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ (Rajinikanth) വീട്ടിലേയ്ക്ക് ഇളയരാജ (Ilayaraaja) എത്തുകയായിരുന്നു. പൊതുവേദികളില്‍ ഇരുവരും കണ്ടുമുട്ടാറുണ്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ സൗഹൃദ സന്ദര്‍ശനം. ഏറെ നേരം ഇരുവരും സംസാരിച്ചിരുന്നു. മടക്കയാത്രയില്‍ ഇളയരാജയ്ക്കൊപ്പം രജനിയും ഇറങ്ങി.
ജൂണ്‍ 2 ഇളയരാജയുടെ ജന്മദിനമാണ്. ഇതിനോടനുബന്ധിച്ച് കോയമ്പത്തൂരില്‍ ഇളയരാജയുടെ നേതൃത്വത്തില്‍ ഒരു മ്യൂസിക് കണ്‍സെര്‍ട്ട് നടക്കുന്നുണ്ട്. ഇതിന്റെ റിഹേഴ്സല്‍ ചെന്നൈയില്‍ നടന്നുവരികയാണ്. റിഹേഴ്സല്‍ നടക്കുന്ന സ്റ്റുഡിയോയിലേയ്ക്കാണ് പിന്നീട് രജനിക്കൊപ്പം ഇളയരാജ എത്തിയത്. ഏറെനേരം റിഹേഴ്സലും കണ്ടിട്ടാണ് രജനികാന്ത് മടങ്ങിയത്.
രജനിയുടെ പുതിയ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കുന്നതും ഇളയരാജയാണ്. 30 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇളയരാജ ഒരു രജനിചിത്രത്തിന്റെ ഭാഗമാകുന്നത്. രജനികാന്തും ഇളയരാജയും വീണ്ടും ഒന്നിക്കുന്നതിലൂടെ സംഗീതത്തിന്റെ പുതിയ വസന്തം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
രജനികാന്ത് അഭിനയിച്ച 16 വയതിനിലെ, മുള്ളും മലരും, നെട്രി കണ്ണ്, നല്ലവനുക്ക് നല്ലവൻ, അൻബുള്ള രജനീകാന്ത്, മന്നൻ, ദളപതി, യജമാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. 1994-ൽ പുറത്തിറങ്ങിയ സുരേഷ് കൃഷ്ണയുടെ വീര എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും തലൈവർ 170 ന് വേണ്ടി വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോർട്ട്.
Longtime close frnds #SuperstarRajinikanth and Maestro #Ilaiyaraaja spent quality time together today mrng at Thalaivar's residence & also during a music rehearsal session of the Maestro for his upcoming bday special concert in Kovai. Thalaivar really enjoyed this musical session pic.twitter.com/nhyla3l6Dy
— Kaushik LM (@LMKMovieManiac) May 24, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക