മുസ്ലിം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ. ഖാദറിന് പരോക്ഷ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍. ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ ഉടന്‍ വിരുന്നിന് പോകേണ്ട ആവശ്യം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കില്ല. കെ എൻ എ ഖാദർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതിനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം കെ.എന്‍.എ. ഖാദര്‍ ആര്.എസ്.എസ് വേദിയലെത്തിയത് വന്വിവാദത്തിനായിരുന്നു വഴിവെച്ചിരുന്നത്. കേസരി മന്ദിരത്തില്‍ സ്നേഹബോധി സമ്മേളനത്തില്‍ ആര്.എസ്.എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശി ജെ. നന്ദകുമാര്‍ പൊന്നാടയണിയിച്ചായിരുന്നു ഖാദറിനെ സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ കൂടുതല്‍ മുറുമുറുപ്പുണ്ടായതോടെ കുഞ്ഞാലിക്കുട്ടി ഖാദറിനോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനങ്ങളുണ്ടാവുമല്ലോ, ആ തീരുമാനങ്ങളാണ് നമ്മള് നടപ്പിലാക്കേണ്ടത്.
പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പാര്‍ട്ടിയുടെ പേരില്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ തീരുമാനമെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
അല്ലാതെ ചില വ്യാഖ്യാതാക്കളുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി തെറ്റിദ്ധരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക