ആഴക്കടലിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. ഇവയെ അങ്ങനെ ജീവനോടെ പുറം കടലിൽ കാണാൻ കഴിയില്ല. ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന് സമീപം ആഴക്കടലിൽ നീന്തുന്ന ഓർമത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 5 അടിയോളം മാത്രമുള്ള ഓർമത്സ്യമാണ് പവിഴപ്പുറ്റിനരികിൽക്കൂടി നീന്തിത്തുടിച്ചത്. പൂർണ വളർച്ചയെത്തിയ ഓർമത്സ്യത്തിന് 36 അടിയോളം നീളമുണ്ടാകും
ചില കടൽത്തീരങ്ങളിൽ അപൂർവമായി ഇവയെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തിയിട്ടുണ്ട്. കടലിൽ ഏകദേശം 1640 അടി താഴ്ചയിലാണ് ഇവ താമസിക്കുന്നത്. അവർ എന്തുകൊണ്ട് കരയിൽ ഉണ്ട് എന്നത് ഇപ്പോഴും ഒരു നിഗൂഢതയാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരിക്കുകളോടെ അവർ കരയിലെത്തിയിരിക്കാമെന്നാണ് ഒരു നിഗമനം. അത് ഇരയെ തേടിയുള്ളതായിരിക്കാം എന്ന മറ്റൊരു വാദമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്.
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് മുന്നോടിയായി മനസ്സിലാക്കാൻ കഴിയുന്ന ഭീമൻ മത്സ്യങ്ങളാണ് ഓർഫിഷുകൾ. ആസന്നമായ ഒരു വലിയ ഭൂകമ്പത്തിന്റെ സൂചനയാണ് ഇവയുടെ വരവ് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. ഭൂമിയിലെ ചെറിയ ചലനങ്ങളെപ്പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് അവ. ജപ്പാൻകാരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക