തിരുവനന്തപുരം: നിയമസഭയിൽ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ. അതിന്റെ എല്ലാ തെളിവുകളും രേഖകളും അടുത്ത ദിവസം പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുകയും മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് പരിശോധിച്ച് മറുപടി നൽകുകയും ചെയ്യാം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് കൂടുതൽ പ്രതികരണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പി ഡബ്യു സി വഴിയാണ് സ്വപ്നയുടെ പ്രവേശമെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ്സൈറ്റിൽ വീണ ഒരിക്കൽ ജയിക് ബാലകുമാര്‍ മെന്റര്‍ ആണെന്നും ആയിരുന്നു സഭയില്‍ മാത്യു കുഴല്‍ നാടന്‍ ആരോപിച്ചത്.
ബാഗ് വിദേശത്തേക്ക് കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു. ബാഗ് കൊണ്ടുപോകാൻ മുഖ്യമന്ത്രി നയതന്ത്ര സംവിധാനം ഉപയോഗിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു. കോൺസുലേറ്റിന്റെ സഹായത്തോടെ ബാഗ് കൈമാറുന്നത് ശരിയാണെന്ന് എം ശിവശങ്കർ ഐ.എ.എസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിദേശത്ത് എത്തിക്കാൻ കഴിയുന്ന ബാഗ് സ്വപ്നയുടെയും കോൺസൽ ജനറലിന്റെയും സഹായം നിങ്ങൾ എന്തിനാണ് ചോദിക്കുന്നത്? സ്വപ്ന ക്ലിഫ് ഹൗസിൽ വന്ന സ്വാതന്ത്ര്യത്തോടെ ഏതെങ്കിലും സി.പി.എം എം.എൽ.എയ്ക്കോ സി.പി.എം നേതാവിനോ ക്ലിഫ് ഹൗസിലേക്ക് വരാൻ കഴിയുമോയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക