കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പൊളിച്ചു നശിപ്പിക്കനുള്ള തീരുമാനവുമായി കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും. ഇത് സംബന്ധിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് നല്കാൻ ഡി ജി പി അനിൽ കാന്തിനോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.
പുതിയ തീരുമാനത്തിന്മേൽ ആദ്യമായി പൊളിക്കുന്നത് തൃശൂർ ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാർ ഇടിച്ചു കൊന്ന കേസിൽ ശിക്ഷയിൽ കഴിയുന്ന നിസാമിന്റെ ആഡംബര കാർ ആണ്. സഹതടവുകാരന്റെ കാലിൽ ചൂട് വെള്ളം ഒഴിച്ചതുമായി ബന്ധത്തപെട്ടു കൊട്ടെഷൻ നൽകിയതിനാൽ കഴിഞ്ഞ ദിവസം നിസാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിസ്സാമിന്റെ ആഡംബര വാഹനമായ ഹമ്മർ പൊളിക്കുന്നതിന്റെ വാർത്തകളും പുറത്തു വന്നിരിക്കുന്നത്.
കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവർ ഷംസുദീൻ എന്നിവർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ട ലോറിയും പൊളിച്ചു മാറ്റും.
നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ലൈസൻസും പെർമിറ്റുമാണ് റദ്ദാക്കുന്നത്. വാഹങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതിനാലാണ് പുതിയ തീരുമാനം. വാഹനങ്ങൾ വാടകയ്ക്ക് എടുത്തതാണെങ്കിലും നിയമം ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക