സ്ത്രീകൾ സെറ്റും മുണ്ടും സെറ്റുസാരിയും പുരുഷന്മാർ കസവോടുകൂടിയതോ കരയോട് കൂടിയതോ ആയ മുണ്ടും വസ്ത്രങ്ങളുമണിഞ്ഞാണ് ഓണത്തെ വരവേൽക്കുകയെന്നാണ് പറയുക. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന കസവോടുകൂടിയ ഒറ്റമുണ്ടിനെ ഓണമുണ്ടെന്ന പേരിലാണ് വിളിക്കുക.
ഇന്ന് ഓണം വിപണിയുടെ ആഘോഷം കൂടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ വസ്ത്രങ്ങളെന്തും ഓണക്കോടിയായാണ് കണക്കാക്കപ്പെടുന്നത്. രാവിലെ ഉണർന്ന് കുളിച്ച് ശുദ്ധിയായി പുതു വസ്ത്രങ്ങളണിഞ്ഞാണ് കുട്ടികളും സ്ത്രീകളും ചേർന്ന് മുറ്റത്ത് മണ്ണുകൊണ്ട് ഒരുക്കിയ തറയിൽ ചാണകം മെഴുകിയ ശേഷം പൂക്കളമൊരുക്കുക. കുടുംബത്തിൽ എല്ലാവർക്കും പുതുവസ്ത്രം വാങ്ങിയും മുറ്റം നിറയെ പൂക്കളമിട്ടും ഓണാഘോഷം തകർക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക