ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി 20 വർഷം മുമ്പ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ജയസൂര്യ ഇന്ന് മലയാളിയുടെ സിനിമാ സങ്കൽപ്പങ്ങളിൽ നിന്നും ഒഴിച്ച് കൂടാനാകാത്ത നടന സാന്നിധ്യമാണ്.
നായകനടനായി 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രമുഖ മാസികക്ക് ജയസൂര്യ നൽകിയ അഭിമുഖത്തിലെ വരികളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
പണ്ട് പറഞ്ഞ തമാശകൾ ഇന്ന് ബോഡി ഷെയിമിങ് ആയി തോന്നുന്നില്ലേ എന്ന ലേഖകന്റെ ചോദ്യത്തിനാണ് ജയസുര്യയുടെ മറുപടി.
അഞ്ചാറ് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ കൊടുത്ത പല അഭിമുഖങ്ങളും കാണുമ്പോൾ അത്ഭുതം തോന്നും. ഇന്നായിരുന്നെങ്കിൽ പലതും വലിയ വിവാദം ആയേനെ. അഭിമുഖങ്ങളിൽ ഒരുമിച്ചിരുന്ന് തമാശ പറയുമ്പോൾ പറയുന്ന ആളും ഒപ്പം ഇരിക്കുന്നവരും ഒരേ മാനസികാവസ്ഥയിൽ ആയിരിക്കും. പറയുന്ന തമാശ അവർ ആ രീതിയിലെ എടുക്കൂ. എന്നാൽ പുറത്തിരുന്ന് ഒരാൾ കേൾക്കുമ്പോൾ അയാളുടെ മാനസികാവസ്ഥ വേറെയാണ്. അയാൾക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. അയാൾ സോഷ്യൽ മീഡിയയിൽ കമന്റ് ഇടും. അത് വാർത്തയാകും വിവാദമാകും.
തമാശ പറയുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ട്. അന്നുള്ള സമൂഹം അല്ല ഇന്നുള്ളത്. സമൂഹത്തിന്റെ മാറ്റം എന്റെ ചിന്തകളിലും വന്നു. അന്ന് പറഞ്ഞ ചില തമാശകൾ തെറ്റായി പോയി എന്ന് ഇന്ന് മനസിലാകുന്നു.” ജയസൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക