അലനല്ലൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച നടത്തി. മാളിക്കുന്നില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് കുത്തി തുറന്ന നിലയിലുള്ളത്. ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില് നിന്നാണ് പണം കവര്‍ന്നത്. സമീപവാസിയും ക്ഷേത്ര ജീവനകാരനുമായ രാജന് പൊതുവാള് പുലര്‍ച്ചെ ക്ഷേത്ര കുളത്തില്‍ കുളിക്കാനായി എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പിൻവശത്തുള്ള ബള്‍ബ് തെളിയാത്തതായി ശ്രദ്ധയില്‍പെട്ടത്.
അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
പിന്‍വശത്തെ വാതിലും തുറന്ന നിലയിലാരുന്നു. തുടര്‍ന്ന് രാജന് പൊതുവാള് ക്ഷേത്രം കഴകംകാരനായ ഹരിദാസനെയും, ക്ഷേത്ര കമ്മിറ്റി അംഗമായ വിജയകുമാറിനെയും വിവരം അറിയിച്ചു. ഇവര്‍ ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
ചുറ്റമ്പലത്തിനകത്തെയും പുറത്തെയും രണ്ടു വീതം ഭണ്ഡാരങ്ങള്‍ തകര്‍ത്തു. കൗണ്ടറിലെ മേശയുടെ ലോക്കറും തകര്‍ത്തിട്ടുണ്ട്. പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ നിലയിലായിരുന്നു.
ഷൊർണൂർ ഏഴുവന്തല സ്കൂളിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഫസ്റ്റ് എയ്ഡ് പരിശീലനം
നവീകരണം നടക്കുന്നതിനാല്‍ പണിശാലയില്‍ നിന്നും ഉളി ഉപയോഗിച്ചാണ് മേശയും വാതിലും തകര്‍ത്തത്. 2000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം കമ്മിറ്റിയുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക