ജക്കാർത്ത: അരേമ എഫ്സിയും പെർസെബയ സുരബായയും തമ്മിലുള്ള ഫുട്ബോൾ മത്സരം നടന്ന ഇന്തൊനീഷ്യയിൽ തോറ്റ ടീമിന്റെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്നുണ്ടായ
തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു.
പെർസെബയ 3-2 ന് മത്സരം ജയിച്ചു. പിന്നാലെ തോറ്റ ടീമിന്റെ ആരാധകർ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.
കാണികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലുംപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക