തിരുവനന്തപുരത്ത് കാമുകനെ യുവതി വിഷം നൽകി കൊലപ്പെടുത്തിയ സംഭവം കേരളം മുഴുവൻ വലിയ നിലയിൽ ചർച്ച ചെയ്യപ്പെടുകയാണ്. എന്നാൽ ഇങ്ങനെ വിഷ ഉത്പന്നങ്ങൾ എങ്ങനെ എളുപ്പത്തിൽ കുട്ടികൾക്ക് വരെ ലഭ്യമാകുന്നു എന്നതാണ് പ്രശ്നം. കീടനാശിനി വില്പനയ്ക്ക് ഉൾപ്പെടെ നിയന്ത്രണം ഉള്ളപ്പോഴാണ് ഇത്തരം ഉത്പന്നങ്ങൾ യഥേഷ്ടം ലഭ്യമാകുന്നത്.
ഇതെക്കുറിച്ച് അധ്യാപകനായ ഇ. ഉണ്ണികൃഷ്ണൻ ഇങ്ങനെ എഴുതുന്നു.
“വിഷം നല്കുന്നതിനെപ്പറ്റിയല്ല നല്കിയ വിഷത്തെപ്പറ്റിയാണ് .
വെള്ളരിക്കുണ്ടിൽ സ്വത്ത് കൈക്കലാക്കാൻ ആൻമേരിക്ക് സഹോദരൻ നല്കിയത് എലിവിഷം .
തൃശൂരിൽ രുഗ്മിണിയമ്മയ്ക്ക് മകൾ ഇന്ദുലേഖ നല്കിയത് എലിവിഷം .
തിരുവനന്തപുരത്ത് കളനാശിനി. തിരുവനന്തപുരത്തെ “കഷായത്തിൽ കലക്കിയ കാപിക് കട്ടൻ കാപ്പിയല്ല. ഹരിതകണത്തെ നശിപ്പിച്ചു പ്രകാശ സoശ്ലേഷണം നിർത്തി ചെടിയെ ഉണക്കാൻ മാത്രമല്ല പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന മാരകമായ കളനാശിനിയ്ക്ക് ശേഷിയുള്ളത്.
കുട്ടികൾക്ക് കയ്യെത്തുന്നിടത്ത് വിഷക്കുപ്പി വെക്കരുതെന്നാണ് മുന്നറിയിപ്പ് . ഈ കുട്ടികൾക്കൊക്കെ കൈ നീട്ടുമ്പോൾ വിഷക്കുപ്പി കയ്യിൽ വെച്ചു കൊടുക്കുന്നതാരാണ്?
ഏതൊരു വിദ്യാലയ പരിസരത്തെയും പെട്ടിക്കടയിൽ തൂങ്ങിയാടുന്നുണ്ടാകും നൈട്രസ് ഓക്സൈഡ് നിറച്ച് പള്ളവീർപ്പിച്ചു നിർത്തിയ ഉരുളക്കിഴങ്ങ്ചിപ്സുകൾക്കൊപ്പം തന്നെ എലിവിഷമാലകളും ‘
ആർക്കും വില്ക്കാം .വാങ്ങാം. ചെറിയ തോൽവി പോലും സഹിക്കാനാവാത്തവരായി തീർന്നിരിക്കുന്നു നമ്മുടെ കുഞ്ഞുങ്ങൾ . ചെറുസങ്കടങ്ങളിലും ചിലരെ യൊക്കെ പാഠം പഠിപ്പിക്കാനും 10 രൂപയുടെ എലിവിഷം വിഴുങ്ങുന്നവർ അറിയുന്നില്ല.
എലിവിഷം അത്ര നിസ്സാരമല്ലെന്ന് . കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ വായനക്കാരിയായ ഒരു നേഴ്സിനെ ഈയിടെ മാതൃഭൂമി ബുക്ക്സിൽ വെച്ചു കണ്ടു . സംസാരത്തിനിsയിൽ അവർ അതീവ സങ്കടത്തോടെ പറഞ്ഞു നിസാര പ്രശ്നത്തിന് എലിവിഷം കഴിച്ച് ആശുപത്രിയിലെത്തി രണ്ടാഴ്ചയ്ക്കു ശേഷം മരിച്ചു പോയ ഒരു പെൺകുട്ടിയെപ്പറ്റി. ആ മാസം വിഷം തിന്ന് മരിക്കുന്ന ആദ്യത്തെ കുട്ടിയല്ല അത്. സ്വന്തം എടുത്തു ചാട്ടവും വിവരക്കേടും തിരിച്ചറിഞ്ഞ് ജീവിത വാഞ്ഛയിലേക്ക് തിരിച്ചു കയറാനിരിക്കെ തന്റെ വിരലിൽ നിന്നും കുതറി വീണുപോയ ഒരു പാട് പേരുണ്ടെന്ന് അവർ പറയുന്നു. എലിവിഷം തിന്നവരെ രക്ഷപ്പെടുത്തുക പ്രയാസമാണത്രേ.
ഓൺലൈനിലും പെട്ടിക്കടയിലും ഇവയൊക്കെ ലഭ്യമാകുന്ന കാലത്തോളം ഇവരുടെ സങ്കടത്തിന് അറുതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക