മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താതെ വീണ്ടും തഴഞ്ഞു. തൃശൂരില്‍ നിന്നുള്ള സി.എന്‍ ജയദേവന് എക്സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം.
നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.
എക്സിക്യൂട്ടീവിലെ ആറ് പുതുമുഖങ്ങളില്‍ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്. കോഴിക്കോട് നിന്നുള്ള ടി.വി ബാലന് മാത്രമാണ് എക്സിക്യൂട്ടീവില്‍ കാനത്തോട് അല്പമെങ്കിലും അകല്‍ച്ചയുള്ള നേതാവ്.
കൊല്ലത്തുനിന്നുള്ള ആര്. രാജേന്ദ്രന്റെ കടന്നുവരവും പ്രത്യേകതയുള്ള തീരുമാനമാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരായി മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്മാന് പി.പി സുനീറിനേയും തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക