മലപ്പുറം: ദേശീയപാതയിൽ മലപ്പുറം പെരിന്തൽമണ്ണ ജൂബിലി ജംക്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻ ഭാഗത്തെ ചില്ലിലേക്ക് എടുത്തുചാടി നെയ്മാറിന്റെ കടുത്ത ആരാധകനായ യുവാവിന്റെ പരാക്രമം.
ബസിന്റെ ചില്ല് പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു തെറിച്ചു വീണ യുവാവ്, പിന്നാലെ ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്നു.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്
തുടർന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പൊലീസ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മാറിന്റെ കടുത്ത ആരാധകനാണെന്നും ബസിന് അർജന്റീന ഫുട്ബോൾ ടീമിന്റെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് സംഭവ സ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക