കണ്ണൂർ കൂത്തുപറമ്പ് ആയിത്തറ മമ്പറം ഗാമ ഇന്റർനാഷണൽ സ്ക്കൂളിലെ 40 ഓളം കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസംമുട്ടലും, ചുമയും അനുഭവപ്പെട്ട കുട്ടികൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച്ച രാവിലെ 9:30 ഓടെയാണ് സംഭവം. കൂത്തുപറമ്പ് ആയിത്തറ മമ്പറം ഗാമ ഇന്റർനാഷണൽ സ്ക്കൂൾ ബസിൽ സൂക്ഷിച്ച ഫയർ എക്സിക്യൂഷർ ആണ് ചോർന്നത്. 30 ഓളം കുട്ടികൾ ആണ് ഈ സമയം ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിൽ ഉണ്ടായിരുന്നത് ഉൾപ്പെടെ 40ഓളം കുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശ്വാസംമുട്ടലും, ചുമയും അനുഭവപ്പെട്ട കുട്ടികൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
4 കുട്ടികളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയിരിക്കയാണ്. കുട്ടികൾസ്ക്കൂളിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും ഭയപ്പെടാനില്ലെന്നും പ്രിൻസിപ്പാൽ പറഞ്ഞു.
വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഉപകരണത്തിന് മുകളിൽ വിദ്യാർത്ഥി ഇരുന്നതിനെ തുടർന്ന് വാൾവ് പൊട്ടിയതാണ് ചോർച്ചക്ക് കാരണമെന്നാണ് കരുതുന്നത്. ചെറുവാഞ്ചേരി, മൂര്യാട് ഭാഗത്തുള്ള കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെന്ന് ഡ്രൈവറും പറയുന്നു.
കുട്ടികൾ എല്ലാവരുടെയും നില തൃപ്തികരമാണ്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക