മൂന്നാർ: കനത്ത മഴയിൽ മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ ഉരുൾപൊട്ടലിൽ വിനോദസഞ്ചാരികളുടെ വാൻ ഒഴുകിപ്പോയി. യുവാവിനെ കാണാതായി.
കുണ്ടള പുതുക്കടിയിലായിരുന്നു ഉരുൾപൊട്ടൽ. കോഴിക്കോട് മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിനു (40) വേണ്ടി തിരച്ചിൽ തുടരുന്നു. താഴ്ചയിലേക്ക് ഒഴുകിപ്പോയ വാൻ തകർന്ന നിലയിലാണ്.
ടോപ് സ്റ്റേഷൻ സന്ദർശിച്ച ശേഷം മൂന്നു വാനുകളിൽ മടങ്ങുകയായിരുന്നു ഈ സംഘം. മുന്നിലെ വാഹനമാണ് ഒഴുകിപ്പോയത്. വെള്ളവും മണ്ണും കുത്തിയൊഴുകി വരുന്നതു കണ്ട് ഡ്രൈവർ ഉൾപ്പെടെ 11 പേരും പുറത്തിറങ്ങി.
ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്, വധുവിന്റെ അച്ഛന് ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു
മണ്ണിൽ പുതഞ്ഞ വാൻ തള്ളി മാറ്റുന്നതിനിടയിൽ അകത്തുള്ള മൊബൈൽ ഫോൺ എടുക്കാനാണ് രൂപേഷ് വാഹനത്തിനുള്ളിൽ കയറിയത്. ഈ സമയത്ത് വീണ്ടും വെള്ളപ്പാച്ചിലുണ്ടായി വാൻ താഴേക്ക് ഒലിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക