പുതുവത്സരദിനത്തിൽ തോഴിമാർക്കൊപ്പമുള്ള ദമയന്തിയായി കലക്ടറെത്തുന്നതും കാത്തിരിക്കുകയാണ് കലാലോകം. ഗുരുവായൂരിൽ കഥകളിവേഷത്തിലെത്തി കണ്ണന് നിവേദ്യമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് വയനാട് ജില്ലാ കലക്ടർ എ. ഗീത.
തിരക്കിനിടയിലും ദമയന്തിയെ കലക്ടർ ഹൃദയത്തിൽ ചേർത്തു.നളചരിതം ഒന്നാം ദിവസത്തെ കഥയിലാണ് ദമയന്തിയുടെ വേഷത്തിൽ എ
ഗീത ഐ.എ.എസ്.അരങ്ങിലെത്തുക.
തോഴിമാരായി കോട്ടയ്ക്കൽഷിജിത്ത്, രമ്യ കൃഷ്ണയും
ഹംസമായി സോയിൽ കൺസർവേഷൻ വകുപ്പിലെ രതി സുധീറും ഒപ്പമുണ്ടാകും.കോട്ടയ്ക്കൽ സന്തോഷ്, കോട്ടയ്ക്കൽ വിനീഷ്എന്നിവർ പാട്ട് പാടി അരങ്ങിലെത്തും.കോട്ടയ്ക്കൽ മനീഷ്, രാമനാഥൻ എന്നിവർ ചെണ്ട, ഇടയ്ക്ക എന്നിവും മദ്ദളം കോട്ടയ്ക്കൽ പ്രതീഷും കൈകാര്യം ചെയ്യും.
കോട്ടയ്ക്കൽ പി.എസ്.വി. നാട്യ സംഘത്തിലെ സി.എം. ഉണ്ണികൃഷ്ണൻ ആശാന്റെ ശിക്ഷണത്തിലാണ് കഥകളി അവതരണം. പ്രധാന പദങ്ങളും മുദ്രകളും വാട്സ്ആപ്പ് വഴി സ്വീകരിച്ചാണ് പരിശീലനം. വള്ളിയൂർക്കാവിൽ കഥകളി അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രോത്സാഹനമാണ് ഗുരുവായൂരിലേക്കുള്ള യാത്രയിൽ കലക്ടർക്ക് കൂടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക